CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS

Wednesday, June 3, 2009

വൈദേഹി

ഗദ്യ കവിത

പണ്ടേ പര്‍വതങ്ങളോടായിരുന്നു എനിക്ക് സ്നേഹം. നിലാവുള്ള രാത്രിയിലും സൂര്യബിംബങ്ങള്‍ ഇറ്റിറ്റു വീഴുന്ന ഓരോ പകലിലും ഞാന്‍ അവളെ കണ്ടു. പര്‍വതങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു അവളുടെ പിണക്കവും ഇണക്കവുമെല്ലാം

അങ്ങകലെ എന്നും പര്‍വതം ഉണ്ടാവുമോ ? അതില്‍ അവള്‍ കൊത്തിയ ചിത്രങ്ങളും അവളുടെ നൊമ്പരങ്ങളും. അവളെ വലംവച്ച് പോയ കാറ്റിനുമുണ്ട് പറയാനേറെ കഥകള്‍.

അന്ന് അവള്‍ സുന്ദരിയായിരുന്നു . ശിശിരകാലത്തെ ഓരോ രാവും വസന്തകാലത്തെ ഓരോ പൂവും എനിക്ക് അവള്‍ തന്നെയായിരുന്നു. അവളുടെ ഈണങ്ങളില്‍ ഓരോ പൂവിന്റേയും നിഷ്കളങ്കത കാണാം. എന്റെ കുഞ്ഞുങ്ങള്‍ അവളുടെ താരാട്ടില്‍ അലിഞ്ഞുറങ്ങി. അവളുടെ ഓരോ വിരല്‍ സ്പര്‍ശത്തിലും എന്റെ ഹൃദയത്തുടിപ്പ്‌ കുഞ്ഞുങ്ങള്‍ കേട്ടിരിക്കും . കാരണം അവള്‍ എന്നുമെന്റെ വാനമ്പാടിയായിരുന്നു. അവള്ക്ക് ഞാനും .

ഒരിക്കല്‍ ഒരു കുഞ്ഞാറ്റക്കിളി ഞങ്ങളെ നോക്കി കഥ പറഞ്ഞു. കിളിക്കൊഞ്ചലിലൂടെ ആ കഥ വര്‍ണ്ണിച്ചത് തപസ്വിനിയായ ഒരു പെണ്‍കുട്ടിയേയും അവളെ മോഹിച്ച വേടനെയും കുറിച്ചായിരുന്നു . കത്തിജ്വലിച്ച് നില്ക്കുന്ന സൂര്യനെ കാര്‍മേഘങ്ങള്‍ മൂടുന്നത് പോലെ യമുനാപുളിനത്തില്‍ അവര്‍ നെയ്ത ഓരോ സ്വപ്നവും ജലരേഖ പോലെ പൊലിഞ്ഞു പോയി. പെണ്ക്കുട്ടിയെയോര്‍ത്തു അവള്‍ വിഷമിച്ചു.അവളുടെ വിരഹം എനിക്കും അസഹ്യമായിരുന്നു .

കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ എന്റെ പ്രിയതമയെ ഉപേക്ഷിച്ചു . അശോക വനിയില്‍ എന്നെ കാത്തതാണെന്നും , എനിക്ക് വേണ്ടി മാത്രം ജീവിച്ചതാണെന്നും എനിക്കറിയാം . ഭൂമിക്കു പോലും പ്രിയങ്കരിയായ നിന്നെ ജനാഭിലാഷന്തിന്റെ പേരില്‍ , വേടന്‍ കൈവിട്ടത് പോലെ ഞാനും പഴയ പര്‍വതത്തിനടുത്

തേക്ക്‌തന്നെ പറഞ്ഞയച്ചു . എന്റെ മിഴികളില്‍ നിന്നും നീ അകന്നു പോയി. മേന്മയുള്ള ഒന്നു നഷ്ടപ്പെടുമ്പോള്‍ അതിലും മേന്മയുള്ള ഒന്നു ലഭിക്കുമെന്ന ചൊല്ല് വെറും മിഥ്യയാണെന്നും കൈക്കുമ്പിളില്‍ നിന്നും ചോര്‍ന്നു പോയ വെള്ളം എന്നന്നേക്കുമായി നഷ്ടപെട്ടതാണെന്നും നിന്നിലൂടെ ഞാന്‍ മനസിലാക്കി.

പക്ഷേ, ഇന്നും ഞാന്‍ നിന്നെ തിരയുന്നു സീതേ ........ ഇവിടെ അയോദ്ധ്യയില്‍ സരയൂ തീരങ്ങളില്‍ ....................

Friday, May 1, 2009

"നിന്റെ ഹൃദയത്തിന്‍ ചുവന്ന തടാകത്തില്‍
എന്റെ ആമ്പല്‍ പൂത്തുലഞ്ഞു
നിന്റെ കരളിലെക്കെത്തുവാന്‍ ഒഴുകവേ
എന്തിനെന്‍ ആമ്പല്‍ നീ പറിച്ചെറിഞ്ഞു ?"

Tuesday, March 10, 2009

"വിശാലമായ ആകാശത്ത് പാറി നടക്കുന്ന അപ്പുപ്പന്‍ താടികളെ കാണുമ്പോള്‍
ഞാന്‍ ഓര്‍ക്കും ഒരുനാള്‍ ഞാനും ഇവയെ പോലെ അല്ലെങ്കില്‍ ഒരു ചിത്രശലഭമായി പാറി നടക്കുന്നത്............."

Monday, February 16, 2009

നക്ഷത്രങ്ങള്‍ സാക്ഷി

തണുപ്പാര്‍ന്ന ഡിസംബര്‍ രാവുകള്‍ വീണ്ടുമെത്തി. എവിടേയും ക്രിസ്ത്മസിനെ വരവേല്കാനുള്ള സന്തോഷത്തിന്റെ ആരവങ്ങള്‍ . പ്രഭാതത്തിനും പ്രദോശത്തിനുമെല്ലാം പ്രതേയ്കതകളാണ്. മഞ്ഞിന്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്ന പനിന്നീര്‍ പ്പൂവും , തണുപ്പിന്റെ പുതപ്പില്‍ ഉറഞ്ഞുനില്‍ക്കുന്ന താമരയും ,വീടിന്റെ മുന്നില്‍ തൂകിയിട്ടിരിക്കുന്ന ക്രിസ്തുമസ് സ്റാരുമെല്ലാം എന്നെ നോക്കി ചിരിക്കുന്നു . പക്ഷേ എനിക്കതൊന്നും ഉള്കൊള്ളനാകുന്നില്ല. എനിക്ക് പ്രിയപ്പെട്ടത് നഷ്ടമായതും ഇതേ ഡിസംബരിലായിരുന്നു . ....


ഡിസംബറിന്റെ
മടിത്തട്ടില്‍ പുതച്ചുമൂടി കിടക്കുന്ന പ്രഭാതം. ഖോരമായ തണുപ്പത്ത് രാവിലെ എണീക്കാന്‍ എനിക്ക് മടിയായിരുന്നു . വെളുപ്പിനെ അമ്മൂട്ടി (അമ്മൂമ്മ) എണീക്കും . ഒറ്റയ്ക്ക് ഉദിച്ചു നില്‍ക്കുന്ന ധ്രുവ നക്ഷത്രത്തെ നോക്കും.പിന്നീട് എന്നെ വന്നു വിളിക്കും. "സമയം നാല് കഴിഞ്ഞല്ലോ? നിനക്കു എണീക്കാറയില്ലേ?കുട്ടി കുളിച്ചു ഗായത്രി മന്ത്രം ചൊല്ലിട്ടു പഠിക്കാന്‍ വരൂ ". എന്റെ കാര്യങ്ങള്‍ നോക്കുന്നതും എന്നെ പഠിപ്പിക്കുന്നതുമെല്ലാം അമ്മുട്ടി തന്നെ. അധ്യപികയയിരുന്നതിനാല്‍ കര്ശനക്കാരിയുമയിരുന്നു. അവിടെയും എന്റെ കുസൃതി ഒട്ടും കുറവല്ല. പഠിക്കാന്‍ മടിച്ചിയായിരുന്നു ഞാന്‍ . അമ്മുട്ടിക്ക് ഹിന്ദി മാത്രമറിയില്ല . അതുകൊണ്ട് പഠിപ്പിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ മിക്കവാറും ഹിന്ദി നോട്ടും കൊണ്ടാവും ചെല്ലുക. അമ്മുട്ടി മിണ്ടാതെയിരിക്കും, ഞാന്‍ തനിയെ പഠിക്കുകയാവുമെന്നായിരുന്നു പുള്ളിക്കാരിയുടെ വിശ്വാസം . പടങ്ങളും നോക്കി മീന്‍ ഉറങ്ങുന്നതു പോലെ കണ്ണുംതുറന്നിരിപ്പയിരിക്കും. അമ്മുട്ടിക്ക് താമസിയാതെ തന്നെ കാര്യം പിടികിട്ടി വൈകീല ക്നാഞ്ഞില്‍കൊണ്ട് രണ്ടെണ്ണം കിട്ടിയതിനു ശേഷം അമ്മുട്ടിയുടെ മുന്നില്‍ ഹിന്ദി ബുകുമായി ഞാന്‍ ചെന്നിട്ടേയില്ല.

കുമ്പളത്തിന്റെ
യും പാവലിന്റെയും വള്ളികള്‍ക്കിടയില്‍ നോക്കിയാല്‍ കാണാം അമ്മുട്ടി അവരോടുമായുള്ള സംഭാഷണം . ഉണ്ണികനികളെ തൊട്ടിലാട്ടിയും താരാട്ടുപ്പാടിയും ഉണര്‍ന്നിരിക്കുന്നു .കോഴി കുഞ്ഞുങ്ങളെ കാക്ക റാഞ്ചിയെടുക്കാതിരിക്കാന്‍ അവയുടെ പുറകേയും ഓടുന്നു. ഇതോടൊപ്പം മൂളിപ്പാട്ടുകളായി ചങ്ങബുരയുടെ കവിതകളും കേള്ക്കാം. ഞാന്‍ സ്കൂളില്‍പ്പോയി തിരികെ വരുന്നതുവരേയും അമ്മുട്ടിക്കു കൂട്ട് ഇവയൊക്കെയാണ്. അമ്മുട്ടിയുടെ കഥകള്‍ കേട്ടാണ് ഞാന്‍ ഉറങ്ങാരുള്ളത്.


പതിവുപോലെ
അമ്മുട്ടിയുടെ കഥ കെട്ട് ഉറങ്ങിയ ഞാന്‍ ഒരു സ്വപ്നത്തില്ലേക്ക് വഴുതി വീണു . ഞാനുമെന്റെ അമ്മുട്ടിയും ആല്‍മരങ്ങള്‍ അതിരിട്ട വിജനമായ റോഡില്‍ കൈപിടിച്ചു നടക്കുന്നു. ഞങ്ങള്ക്ക് കാവലായി നക്ഷത്രകുഞ്ഞുങ്ങളും നീങ്ങുന്നു . കുറച്ചുദൂരം നടന്നപ്പോള്‍ റോഡ് പിളരുവാന്‍ തുടങ്ങി. അമ്മുട്ടി എന്നെ ഒരു മരച്ചില്ലയില്‍ ഇരുത്തിയിട്ട് മുന്നോട്ടു നീങ്ങി .മഞ്ഞുപാളികള്‍ക്കിടയില്‍ അമ്മൂട്ടിയെ തിരയാന്‍ എനിക്ക് സാധിച്ചില്ല. ഒറ്റപ്പെട്ടത്തിന്റെ ആഖാതത്തില്‍ വിളിച്ചുകൂവി ഞാന്‍ ഞെട്ടിയുന്നര്‍ന്നു അപ്പോള്‍ അമ്മ അടുത്തുകിടക്കുന്ന എന്റെ അമ്മുട്ട്യേവിളികുകയാണ്. അമ്മുട്ടി അനങ്ങുന്നെയില്ല. അത് ഒരു ഡിസംബറിലെ വെള്ളിയാഴച്ചയായിരുന്നു.

ഇന്നും പുലരിയില്‍ ജനാലകല്‍ക്കിടയിലുടെ ധ്രുവ നക്ഷത്രം എന്നെ നോക്കി ചിരിക്കുന്നത് കാണാം . അടുത്തെങ്ങാനും അമ്മുട്ടിയും കാണും പരിഭ്രമത്തോടെ എന്നെ വിളിച്ചുണര്‍ത്താന്‍ .......